തിരുവനന്തപുരം : തലസ്ഥാനത്തെ ജനസാഗരമാക്കി ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം. വ്യാഴം രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ തെളിച്ചു. ശേഷം പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. പകൽ 1.15-നാണ് പൊങ്കാല നിവേദ്യം.
വിശ്വാസികൾക്ക് സൗകര്യമൊരുക്കി സംസ്ഥാന സർക്കാരും വിവിധ വകുപ്പുകളും കോർപറേഷനും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്. പൊലീസും അഗ്നിരക്ഷാസേനയും കെഎസ്‌ഇബിയും ആരോഗ്യവകുപ്പും സർവസജ്ജമാണ്. ഹരിതചട്ടം പാലിച്ചാണ് പൊങ്കാല. യാത്ര സുഗമമാക്കാൻ കെഎസ്‌ആർടിസിയും റെയിൽവേയും പ്രത്യേക സർവീസ് നടത്തും. കോർപറേഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നഗരം വൈകിട്ടോടെ ശുചിയാക്കും.